പ്രണയത്തിന്റെ ബാക്കിപത്രം.

അന്ന്....
വെണ്ടുരുത്തിപ്പാലത്തിന്റെ മുകളില്‍നിന്ന്
താഴേക്കു ചാടുമ്പോള്‍
നമ്മുടെ ഉള്ളില്‍ പ്രണയത്തിന്റെ
ഒരു കണികപോലും ബാക്കിയില്ലായിരുന്നു.

മുമ്പ്....
മറക്കാനും, മറയ്ക്കാനുമാവാത്ത വിധം
നിന്നില്‍ വളര്‍ന്ന
എന്റെ പ്രണയാങ്കുരം,
ജില്ലാശുപത്രിയുടെ ഇടനാഴിയില്‍
നിന്റെ കണ്ണില്‍ മിഴിച്ച ഭയം,
എന്റെ മനസ്സിലെ പ്രണയത്തിന്റെ
അവസാന കണികയും തല്ലിക്കെടുത്തി.

അതിനും മുന്‍പ്....
മഞ്ഞ് പുതച്ച മലനിരകളെ പറ്റിയും
പെയ്തിറങ്ങിയ രാത്രി മഴയെ പറ്റിയും
പ്രനയത്തിന്റെ ശവകുടീരത്തില്‍
പ്രിയനെ കാത്തിരുന്ന
രാപ്പാടിയെ പറ്റിയും
ആളൊഴിഞ്ഞ കോവിലിലെ
പാലപ്പൂകൊഴിഞ്ഞുവീണ കല്പ്പടവില്‍
ഓളപ്പാത്തിയില്‍ കാല്‍കുളിര്‍ത്ത്
നാം പരസ്പരം പറഞ്ഞിരുന്നു...
അറിഞ്ഞിരുന്നു.

അതിനും മുന്‍പ്....
(ഒന്നും ഓര്‍ക്കാന്‍ വയ്യ.
ഈ മോര്‍ച്ചറിയിലെ ഗന്ധം ഓര്‍മ്മകളെപ്പോലും മരവിപ്പിക്കുന്നു)
0 Responses