ഋതു

നീണ്ടു നില്‍ക്കുന്ന ഒരു ശിശിരകാലം 
പോലെ യൗവനം മരവിച്ച നാം! 
മൗനമനിഞ്ഞ ആവരണത്തിനുള്ളീലിരുന്ന് 
പൊയ്‌ പോയ വസന്തത്തെ സ്വപ്നം കാണുന്നു. 

വസന്തം കാത്തുനില്‍ക്കയാണ്‌, 
വാക്കുകളുടെ വാതില്‍ മൗനമുദ്രിതമായി കൊട്ടിയടച്ചിടുമ്പോള്‍ 
വസന്തം എങ്ങിനേ വന്നെത്താനാണ്‌? 

അഗ്നി പെയ്യുന്ന വാക്കുകള്‍ എടുത്തു വയ്ക്കുക... 
നമുക്കു പാടിത്തുടങ്ങാം; മരവിച്ച തൊണ്ടയില്‍ വിറയലുണ്ടെന്നാലും! 

ഒരു വാക്കും പടുവാക്കല്ല...ആഗ്നി ശലാകകളാക്കുക!! 

വേനലില്‍ വിളയും കടും വര്‍ണ്ണങ്ങളെ പെറുക്കി എടുക്കുക 
ചിത്ര തല്‍പത്തില്‍ ചൊരിയും വര്‍ണ്ണങ്ങളെ വെണ്‍ മഴച്ചാറില്‍ ചാലിക്കാം 
ഘനമേഘ പാളികള്‍ ഉരുക്കി പെയ്തൊഴിയുമ്പോള്‍
ഒരുപുത്തന്‍ചിത്രം രചിക്കാം.... 

ഓര്‍മകള്‍ മുദ്രകളാക്കാം, പത്മ വ്യൂഹത്തില്‍ ആശ്വാസമാക്കാം 
ഓര്‍മകളുടെ സുകൃതം കൂട്ടിനില്ലെങ്കില്‍ നാം 
എന്നേ അനാഥരായേനെ!!!!

                    

-kk/2008 dec 12

0 Responses