വിക്രമാദിത്യനും വേതാളവും


കരാള രാത്രിയിലിരുള്‍മരക്കൊമ്പില്‍ നിന്നും
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യന്‍!

വേതാളം :
വിലക്കപ്പെട്ട കനിയോട് പാപബോധം!
ദുരന്ത സ്മൃതികളുടെ ശവഘോഷയാത്ര!!
പ്രതീക്ഷയറ്റ മനസ് !!!
എക്സ്പ്ലയിന്‍ പ്ലീസ് ?

വിക്രമാദിത്യന്‍:
'ഇണയുടെ ആലിംഗനത്തിലമരുക'
അല്ലെങ്കില്‍ മതം കുത്തിവയ്ക്കുന്ന
പാപബോധങ്ങളില്‍ നീറുക‌-
അല്ലെങ്കില്‍ ചിറകെട്ടിയടച്ചതൊക്കെ
വൈകൃതങ്ങളിലേക്കൊഴുകും.

'ഋതു ദേവതയെ പ്രണയിക്കുക'
ഇന്നത്തെ ദുരന്തശിശിരത്തിനപ്പുറം
ഒരു വസന്തം വിരിയുമല്ലോ!
പൗര്‍ണ്ണമിയില്‍, പാതിരാവില്‍
നിശാഗന്ധികള്‍ പൂക്കുമല്ലോ!!

'ഓര്‍മ്മകളെ ച്ചേര്‍ത്തു വയ്ക്കുക'
എന്തിന്‍ മറവിയെ ധ്യാനിക്കണം
എല്ലാ ദുരന്തങ്ങളും, ദുഖങ്ങളും ഓര്‍ത്തുവയ്ക്കുക!
അഴലുകളെ ചെര്‍ത്തു വയ്ക്കുക!!
വസന്തത്തിന്റെ ഇടിമുഴക്കം അരികിലല്ലോ!!!

കരാള രാത്രിയിലിരുള്‍മരക്കൊമ്പിലേക്ക് 
വേതാളം പടര്‍ന്നു കയറി.

kk/2008 mar 11
0 Responses